മാജിദ് മജീദിയുടെ സ്വര്‍ണ മീനുകള്‍

0

സെപ്തംബര്‍ 11നുശേഷം അഭയാര്‍ത്ഥികളും ഭീകരവാദികളുമായി മാത്രം കാണപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ദുരിതമയവും അഗാധവുമായ നിശãബ്ദതയാണ് ‘ബാരാനി’ലെ റഹ്മത്തിന്റേത്. സൂഫി പാരമ്പര്യങ്ങളുടെ വീക്ഷണകോണില്‍ വ്യാഖ്യാനിച്ചാല്‍, അവള്‍ മറഞ്ഞു കിടക്കുന്ന നിധിയാണ്. വേഷപ്രച്ഛന്നയായ ഗുരുവാണ്. സ്നേഹത്തിന്റെ പൊരുളിലേക്കു നയിക്കുകയും അതുവഴി ഒരു മനുഷ്യനെ, ഒരു ആവാസ വ്യവസ്ഥയെ സമൂലം നവീകരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനമാണ്.

അവളെ തിരിച്ചറിയുന്നതിനുമുമ്പ് കോപാകുലനായി അവന്‍ എറിഞ്ഞുടച്ച പാത്രങ്ങളാല്‍ വികലമായ ആ ചെറിയ അടുക്കളയെ എത്ര സ്വാസ്ഥ്യത്തോടെയും ശാന്തിയോടെയുമാണ് അവള്‍ പുതുക്കിപ്പണിയുന്നത്. ജീവിതത്തിന്, ഉണര്‍വിന്, സ്നേഹത്തിന് ഒരു പുതിയ സാധ്യത തുറന്നുകൊടുത്ത് അവള്‍ അപ്രത്യക്ഷയാവുന്നു. തുടര്‍ന്ന് അവളെ അന്വേഷിച്ചുള്ള ലത്തീഫിന്റെ യാത്രകള്‍ അവളെ അന്വേഷിച്ചുള്ളതു മാത്രമാണോ? അവളുടെയും പരിക്കേറ്റു കഴിയുന്ന പിതാവിന്റെയും ക്ഷേമത്തിനുവേണ്ടി അയാള്‍ വില്‍ക്കുന്ന ഐഡന്റിറ്റി കാര്‍ഡ് രാഷ്ട്രീയാര്‍ത്ഥത്തിലുള്ള ഒരു രേഖയയല്ലെന്നും പറയാം. ‘അഹ’ത്തെ, സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കുന്ന, സ്നേഹത്തിനുവേണ്ടി പരമമായി സമര്‍പ്പിക്കുന്ന ദിവ്യാനുരാഗത്തിന്റെ ഓളങ്ങള്‍ ഇവിടെ അലതല്ലുന്നുണ്ട്. സ്വന്തം കഷ്ടപ്പാടുകളുടെ സമ്പാദ്യമത്രയും, ജോലിദാതാവിന്റെ വകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തന്നോടുള്ള കടപ്പാടോ സ്നേഹത്തിന്റെ തിരിച്ചുകിട്ടലോ പ്രതീക്ഷിക്കാതെ എന്നേക്കുമായി പിരിഞ്ഞുപോവുന്ന ഒരുവളുടെ കുടുംബത്തിനു കൊടുക്കുന്ന പ്രവൃത്തിയെ ഏതു യുക്തി കൊണ്ടളന്നാലാണ് നമുക്ക് മനസ്സിലാവുക? സ്നേഹത്തില്‍നിന്ന്, ഉദാരതയില്‍നിന്ന് മാത്രം സിദ്ധിക്കുന്ന ആന്തരിക വിശുദ്ധിയെ, ആത്മീയ വളര്‍ച്ചയെ അനേകം ബിംബ കല്‍പ്പനകളിലൂടെ മാജിദ് മജീദി ധ്വനിപ്പിക്കുന്നത് വാക്കുകള്‍ക്ക് പറയാവുന്നതിലധികമാണ്.
സെപ്തംബര്‍ 11നുശേഷം അഭയാര്‍ത്ഥികളും ഭീകരവാദികളുമായി മാത്രം കാണപ്പെട്ട ഒരു ജനസഞ്ചയത്തിന്റെ ദുരിതമയവും അഗാധവുമായ നിശãബ്ദതയാണ് ‘ബാരാനി’ലെ റഹ്മത്തിന്റേത്. സൂഫി പാരമ്പര്യങ്ങളുടെ വീക്ഷണകോണില്‍ വ്യാഖ്യാനിച്ചാല്‍, അവള്‍ മറഞ്ഞു കിടക്കുന്ന നിധിയാണ്. വേഷപ്രച്ഛന്നയായ ഗുരുവാണ്. സ്നേഹത്തിന്റെ പൊരുളിലേക്കു നയിക്കുകയും അതുവഴി ഒരു മനുഷ്യനെ, ഒരു ആവാസ വ്യവസ്ഥയെ സമൂലം നവീകരിക്കുകയും ചെയ്യുന്ന ആത്മജ്ഞാനമാണ്.
അവളെ തിരിച്ചറിയുന്നതിനുമുമ്പ് കോപാകുലനായി അവന്‍ എറിഞ്ഞുടച്ച പാത്രങ്ങളാല്‍ വികലമായ ആ ചെറിയ അടുക്കളയെ എത്ര സ്വാസ്ഥ്യത്തോടെയും ശാന്തിയോടെയുമാണ് അവള്‍ പുതുക്കിപ്പണിയുന്നത്. ജീവിതത്തിന്, ഉണര്‍വിന്, സ്നേഹത്തിന് ഒരു പുതിയ സാധ്യത തുറന്നുകൊടുത്ത് അവള്‍ അപ്രത്യക്ഷയാവുന്നു. തുടര്‍ന്ന് അവളെ അന്വേഷിച്ചുള്ള ലത്തീഫിന്റെ യാത്രകള്‍ അവളെ അന്വേഷിച്ചുള്ളതു മാത്രമാണോ? അവളുടെയും പരിക്കേറ്റു കഴിയുന്ന പിതാവിന്റെയും ക്ഷേമത്തിനുവേണ്ടി അയാള്‍ വില്‍ക്കുന്ന ഐഡന്റിറ്റി കാര്‍ഡ് രാഷ്ട്രീയാര്‍ത്ഥത്തിലുള്ള ഒരു രേഖയയല്ലെന്നും പറയാം. ‘അഹ’ത്തെ, സ്വന്തം അസ്തിത്വത്തെ ഉപേക്ഷിക്കുന്ന, സ്നേഹത്തിനുവേണ്ടി പരമമായി സമര്‍പ്പിക്കുന്ന ദിവ്യാനുരാഗത്തിന്റെ ഓളങ്ങള്‍ ഇവിടെ അലതല്ലുന്നുണ്ട്. സ്വന്തം കഷ്ടപ്പാടുകളുടെ സമ്പാദ്യമത്രയും, ജോലിദാതാവിന്റെ വകയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, തന്നോടുള്ള കടപ്പാടോ സ്നേഹത്തിന്റെ തിരിച്ചുകിട്ടലോ പ്രതീക്ഷിക്കാതെ എന്നേക്കുമായി പിരിഞ്ഞുപോവുന്ന ഒരുവളുടെ കുടുംബത്തിനു കൊടുക്കുന്ന പ്രവൃത്തിയെ ഏതു യുക്തി കൊണ്ടളന്നാലാണ് നമുക്ക് മനസ്സിലാവുക? സ്നേഹത്തില്‍നിന്ന്, ഉദാരതയില്‍നിന്ന് മാത്രം സിദ്ധിക്കുന്ന ആന്തരിക വിശുദ്ധിയെ, ആത്മീയ വളര്‍ച്ചയെ അനേകം ബിംബ കല്‍പ്പനകളിലൂടെ മാജിദ് മജീദി ധ്വനിപ്പിക്കുന്നത് വാക്കുകള്‍ക്ക് പറയാവുന്നതിലധികമാണ്.