കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് തുടങ്ങുവാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്

0

കൊച്ചി : കേരളത്തില്‍ നിന്ന് തെക്ക്കിഴക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല എന്ന പരാതികള്‍ക്ക് ഒരുപരിധി വരെ ആശ്വാസകരമാകുന്ന വാര്‍ത്തയാണ് ലഭ്യമാകുന്നത്.മാര്‍ച്ച് മാസം അവസാനത്തോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നു.എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ആസ്ഥാനം കൊച്ചിയാണ്.താരതമ്യേനെ നിരക്ക് കുറഞ്ഞതും ,മികച്ച സര്‍വീസ് നല്‍കുന്നതുമായ ഗണത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വളര്‍ന്നുകഴിഞ്ഞു.കഴിഞ്ഞ വര്‍ഷങ്ങളില്‍ ലാഭത്തിലേക്ക് വളര്‍ന്ന എയര്‍ലൈന്‍സ്‌ കഴിഞ്ഞ കുറെ മാസങ്ങളിലായി  കൂടുതല്‍ സര്‍വീസുകള്‍ സിംഗപ്പൂരിലേക്ക് തുടങ്ങിയിരുന്നു.

തുടക്കത്തില്‍ കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് കോയമ്പത്തൂര്‍ വഴിയായിരിക്കും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുക.എന്നാല്‍ യാത്രക്കാര്‍ക്ക് കോയമ്പത്തൂരില്‍  വിമാനത്തില്‍ നിന്നിറങ്ങേണ്ടി വരില്ലായെന്നാണ് ലഭിക്കുന്ന വിവരം.കൊച്ചിയില്‍ നിന്ന് ആളുകളെ കയറ്റി കോയമ്പത്തൂരിലെത്തുന്ന വിമാനം ഒരു മണിക്കൂറിനുള്ളില്‍ കോയമ്പത്തൂരില്‍ നിന്ന് യാത്രക്കാരെ കയറ്റി സിംഗപ്പൂരിലേക്ക് പറക്കും.കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍ പോകുന്ന യാത്രക്കാര്‍ക്കും ഈ സര്‍വീസ് ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.നിലവില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി ഗള്‍ഫിലേക്ക് ഇത്തരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.

20കി.ഗ്രാം ബാഗേജ് സൌജന്യമായി എയര്‍ ഇന്ത്യ എക്സ്പ്രസ് നല്‍കുന്നുണ്ട്.കഴിഞ്ഞ മാസം തുടങ്ങിയ കോയമ്പത്തൂര്‍ -സിംഗപ്പൂര്‍ സര്‍വീസിനു തിരക്ക്ഒ കുറഞ്ഞ സമയങ്ങളില്‍ രു വശത്തേക്ക് 6000 രൂപയോളം മാത്രം നല്‍കിയാല്‍ മതി.അതുകൊണ്ടുതന്നെ കൊച്ചിയില്‍ നിന്ന് വളരെ കുറഞ്ഞ നിരക്കില്‍ ട്രന്സിട്റ്റ് കഷ്ട്ടപ്പാടുകള്‍ കുറച്ചുകൊണ്ട് ഇന്ത്യന്‍ വിമാനസര്‍വീസില്‍ സിംഗപ്പൂരിലേക്ക് പറക്കാനുള്ള അവസരമാണ് ഇപ്പോള്‍ സാധ്യമാകുന്നത്.

കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ധാരാളം യാത്രക്കാര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വീസുകള്‍ നടത്താനാണ് എയര്‍ലൈന്‍സ്‌ തീരുമാനിച്ചിരിക്കുന്നത്.അതുകൊണ്ട് ആദ്യമേ കോയമ്പത്തൂര്‍ വഴി സര്‍വീസ് തുടങ്ങുന്നതുവഴി രണ്ട് സംസ്ഥാനത്ത് നിന്നുമുള്ള ആളുകളെ ലഭിക്കുകയും ,സര്‍വീസ് നഷ്ട്ടം കൂടാതെ മുന്നോട്ടുപോകുകയും ചെയ്യും.കൊച്ചിയില്‍ നിന്നുള്ള യാത്രക്കാരെ വിശ്വാസത്തില്‍ എടുത്തശേഷം നേരിട്ടുള്ള സര്‍വീസ് തുടങ്ങാനാണ് നീക്കം.എന്നാല്‍ സില്‍ക്ക് എയര്‍ ,സ്കൂട്ട് എന്നീ വിമാനകമ്പനികള്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്നത് ഈ സെക്ടറില്‍  കടുത്ത മത്സരത്തിനുള്ള സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ്.

ഇപ്പോള്‍ ലഭ്യമാകുന്ന വിവരമനുസരിച്ച് രാവിലെ 11.15-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു വൈകിട്ട് 8 മണിയോട് സിംഗപ്പൂരില്‍ എത്തുകയും ,തിരിച്ച് 9.15-ന് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു രാത്രി (അതിരാവിലെ) 12.50-ന് എത്തിച്ചേരുന്ന സമയക്രമമാണ് എയര്‍ലൈന്‍സ്‌ തയ്യാറാക്കുന്നത്.കൊച്ചിയില്‍ നിന്ന് പകല്‍ സമയം സിംഗപ്പൂരിലേക്ക് വേറെ സര്‍വീസുകള്‍ ഇല്ലാത്തത് എയര്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.അനുമതി ലഭിച്ചയുടന്‍ ബുക്കിംഗ് തുടങ്ങാനാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് തയ്യാറെടുക്കുന്നത്.