നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമോ?

0

പുതിയ ലോക ക്രമം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലോക ജനസംഖ്യ നിലവിലുള്ള ഏഴ് ബില്യണില്‍ നിന്ന് 2035 ആകുമ്പോഴേക്കും ഒരു ബില്യന്‍ ആയി കുറയ്ക്കുക എന്ന സമ്പന്ന രാഷ്ട്രങ്ങളുടെ അജണ്ടയുടെ ഭാഗമാണ് ലോകത്ത് ഏറ്റവും അധികം ജനസംഖ്യയുള്ള ചൈനയിലും ഇന്ത്യയിലും ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും നടപ്പിലാക്കുന്ന നിര്‍ബന്ധിത പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും എന്ന ആരോപണവുമായി ഓണ്‍ലൈന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്യൂണിറ്റിയായ ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍.
കേരളത്തില്‍ വിതരണം ചെയ്യുന്ന പ്രതിരോധ കുത്തിവയ്പുകളേയും വിറ്റാമിന്‍ ഗുളികളേയും ഈ സംഘം പഠനവിധേയമാക്കുകയും വിവരാവകാശ നിയമപ്രകാരം സമാഹരിക്കുകയും ചെയ്ത രേഖകളാണ് ഈ സംഘടന പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ കുത്തിവയ്പുകളിലും വിറ്റാമിന്‍ ഗുളികകളിലും മാരക രോഗ കാരണമായ വൈറസുകള്‍ കലര്‍ത്തി ജനതയെ രോഗതുരരാക്കി ഇല്ലാതാക്കുകയാണ് സമ്പന്ന രാഷ്ട്രങ്ങളുടെ ലക്ഷ്യമെന്ന് ആരോപിക്കുന്നു ഇവര്‍. അതിന്റെ ഭാഗമായാണ് ദാരിദ്ര്യരേയ്ക്ക് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം പ്രതിരോധ കുത്തിവയ്പുകളും വിറ്റാമിന്‍ ഗുളികകളും നിര്‍ബന്ധപൂര്‍വം നല്‍കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതിരോധ കുത്തിവയ്പ് എടുത്തു കഴിഞ്ഞ് മരണപ്പെട്ട കുട്ടികളുടെ വിശദാംശങ്ങള്‍ സമാഹരിച്ചും വിറ്റാമിന്‍ ഗുളികകളും മറ്റ് പ്രതിരോധ ഗുളികകളും കഴിച്ച് അവശ നിലയിലായ കുട്ടികളുമായും കുടുംബങ്ങളുമായും അഭിമുഖങ്ങള്‍ നടത്തിയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സംസാരിച്ചുമാണ് ഈ വിവരങ്ങള്‍ ഇവര്‍ സമാഹരിച്ചതെന്നു പറയുന്നു.
വീഡിയോ കാണാം.
https://www.facebook.com/OnlineHumanRights/videos/1755487838038195/