ലോര്‍ഡ്സ് ടെസ്റ്റ്‌- ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം…

0

ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, ക്രിക്കറ്റിന്റെ "മെക്ക" യായ ലോര്‍ഡ്സില്‍, ഇന്ത്യയ്ക്ക് ആധികാരിക ജയം. ഇംഗ്ലണ്ടിനെതിരായ  രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 95 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി.  1986 ല്‍ ആണ് അവസാനമായി ഇന്ത്യ ലോര്‍ഡ്സില്‍ വിജയിച്ചത്.

രവീന്ദ്ര ജഡെജ (68 റണ്‍സ്, 3 വിക്കറ്റ്) , ഭുവനേശ്വര്‍ കുമാര്‍ (52 റണ്‍സ്, 6 വിക്കറ്റ്) എന്നിവര്‍ തിളങ്ങിയ ടെസ്റ്റില്‍ കൂടുതല്‍ അപകടകാരിയായത് ഇഷാന്ത് ശര്‍മയായിരുന്നു. തന്റെ ഏറ്റവും മികച്ച വ്യക്തിഗതപ്രകടനം പുറത്തെടുത്ത ഇഷാന്ത്, വെറും 74 റണ്‍സ് വിട്ടുകൊടുത്ത് രണ്ടാം ഇന്നിംഗ്സില്‍ 7 വിക്കറ്റുകള്‍ കരസ്ഥമാക്കി. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ, വിദേശത്ത് ഒരു ടെസ്റ്റ്‌ വിജയം നേടുന്നത്. ഇതോടെ ഇന്ത്യ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 നു മുന്‍പിലായി.