അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

0

ചെറുകഥാകൃത്തും , നോവലിസ്റ്റുമായ അക്ബര് കക്കട്ടില് (62 )അന്തരിച്ചു . അര്ബുദ രോഗത്തെത്തുടര്ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു . ഗഹനവും സങ്കീര്ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാന് പ്രത്യേക വൈദഗ്ദ്ധ്യമുള്ള അക്കബര് കക്കട്ടില് രണ്ടുതവണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. അദ്ധ്യാപക കഥകള് ’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില് രൂപം നല്കുന്നതില് മുഖ്യപങ്കു വഹിച്ച അദ്ദേഹം മലയാളത്തിലെ പ്രഥമ അധ്യാപക സര്വീസ് സ്റ്റോറിയുടെ രചയിതാവുമാണ് .
കഥ, നോവല് , ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി പുസ്തകങ്ങള് കക്കട്ടില് രചിച്ചു . ശമീല ഫഹ്മി , അദ്ധ്യാപക കഥകള് , ആറാം കാലം, നാദാപുരം , മൈലാഞ്ചിക്കാറ്റ് , 2011 – ലെ ആണ്കുട്ടി , ഇപ്പോള് ഉണ്ടാകുന്നത് , തെരഞ്ഞെടുത്തകഥകള് , പതിനൊന്ന് നോവലറ്റുകള്, മൃത്യുയോഗം , സ്ത്രൈണം , വടക്കു നിന്നൊരു കുടുംബവൃത്താന്തം , സ്കൂള് ഡയറി, സര്ഗ്ഗസമീക്ഷ, വരൂ , അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് പ്രധാന കൃതികള് . മുതിര്ന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്ഗാത്മക സാഹിത്യകാരന് എന്ന നിലയില് അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘ സര്ഗ്ഗസമീക്ഷ’ , അത്തരത്തില് തന്നെ ഇന്ത്യയില് ആദ്യമായായിരുന്നു .
രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ചു. 1992 – ല് ഹാസവിഭാഗത്തില് കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്ഡ് ‘ സ്കൂള് ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന് . 2004 -ല് നോവലിനുള്ള അവാര്ഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന് ലഭിച്ചു. 1998 – ല് മികച്ച നോവലിന് (സ്ത്രൈണം ) ജോസഫ് മുണ്ടശ്ശേരി അവാര്ഡും 2000- ല് മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷന് അവാര്ഡ് (സ്കൂള് ഡയറി- ദൂരദര്ശന് സീരിയല് ) കക്കട്ടിലിനെ തേടിയെത്തി. 1992 – ല് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ചു . മരണത്തേക്കാള് ഭീകരമാണ് രോഗങ്ങള് എന്ന ആശയം ആവിഷ്കരിക്കുന്ന ‘ മൃത്യുയോഗം’ എന്ന നോവലിന് എസ് കെ പൊറ്റെക്കാട്ട് അവാര്ഡ് ലഭിച്ചു .
കോഴിക്കോട് ജില്ലയിലെ കക്കട്ടില് 1954 ജൂലൈ 7 ന് പി .അബ്ദുള്ളയുടേയും സി .കെ. കുഞ്ഞാമിനയുടേയും മകനായി ജനിച്ച അക്ബര് കക്കട്ടില് പാറയില് എല് .പി, വട്ടോളി സംസ്കൃതം സെക്കന്ററി സ്കൂള് , ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ . കോളേജ് തലശേരി ബ്രണ്ണന് കോളജ് എന്നിവിടങ്ങളില് നിന്നാണ് വിദ്യാഭ്യാസം പൂര്ത്തിയാക്കിയത് . ഇതിനുശേഷം ആദ്യവര്ഷം തൃശ്ശൂര് കേരളവര്മ്മ കോളേജിലും രണ്ടാം വര്ഷം തലശ്ശേരി ഗവ. ബ്രണ്ണന് കോളേജിലും പഠിച്ചു . പഠനശേഷം വട്ടോളി നാഷണല് ഹയര് സെക്കണ്ടറി സ്കൂളില് മലയാളം അദ്ധ്യാപകനായ അദ്ദേഹം കൂത്താളി ഹൈസ്കൂളിള് , കുറ്റ്യാടി ഗവ .ഹൈസ്കൂള്, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട് . വിദ്യാര്ഥിയായിരുമ്പോള് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് അക്ബര് ശ്രദ്ധേയനായത്. നാല് നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം 54 പുസ്തകങ്ങള് അദ്ദേഹം എഴുതിയിട്ടുണ്ട്.