പരസ്യങ്ങള്‍ വഴി തെറ്റിദ്ധരിപ്പിച്ചാല്‍ തടവും പിഴയും വരുന്നു

0

പരസ്യങ്ങള്‍ വഴി  ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാല്‍ താരങ്ങള്‍ക്ക് തടവും പിഴയും ശിക്ഷാനടപടിയായി നല്‍കണം എന്ന് ഉപഭോക്തൃമന്ത്രാലയം പാര്‍ലമെന്‍റ് സ്ഥിരം സമതി ശുപാര്‍ശ .

പരസ്യങ്ങളുടെ ഭാഗമാകുന്ന താരങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഉള്ള വ്യവസ്ഥ കൂടി പുതിയ ബില്ലില്‍ ഉള്‍പെടുത്തുമെന്ന് കേന്ദ്ര ഉപഭോക്തൃമന്ത്രാലയം അറിയിച്ചു . ബില്‍ പരിഗണിക്കുന്ന പാര്‍ലമെന്‍റ് സ്ഥിരം സമിതി സമര്‍പിച്ച റിപ്പോര്‍ട്ടില്‍ തെറ്റിദ്ധാരണ പരത്തുന്ന അദ്യ പരസ്യത്തിന് പത്തു ലക്ഷം രൂപ പിഴയോ രണ്ടു വര്ഷം തടവോ നല്‍കണം എന്നാണ് ശുപാര്‍ശ . തുടര്‍ന്നും വീഴ്ച വരുത്തിയാല്‍ പിഴ 50  ലക്ഷം വരെ ഉയരും, കൂടാതെ അഞ്ചു വര്ഷം തടവു വരെ ലഭിക്കും .

രാജിവ് ഗാന്ധി സര്‍ക്കാര്‍ 1986 ല്‍ കൊണ്ട് വന്ന ഉപഭോക്തൃ നിയമത്തിനു പകരമായാണ് പുതിയ ബില്‍ . ഇ കൊമേഴ്സ്,നേരിട്ടുള്ള വിപണനം , ബഹുതല വിപണനം എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ഇനി മുതല്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് .