പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ് ജോണി സിൻസ്; ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം

പോൺ ചിത്രത്തിൽ അഭിനയിക്കുമ്പോഴുള്ള കഷ്ടപ്പാടുകളൾ തുറന്നു പറഞ്ഞ്  ജോണി സിൻസ്; ഒരവസരം കിട്ടുമോ എന്ന മെയിലുകളയക്കുന്നത് കൂടുതലും ഇന്ത്യക്കാർ; മലയാളികളെയും അറിയാം
johny

പോണ്‍ വീഡിയോയില്‍ അഭിനയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് പോണ്‍ താരം ജോണി സിന്‍സ്. സ്‌ക്രീനില്‍ കാണുന്ന കേവലം 30 മിനിട്ട് വീഡിയോ ചിത്രീകരിക്കാനായി 4 മുതല്‍ 12 മണിക്കൂര്‍ വരെ വേണ്ടിവരുമെന്ന് ജോണി പറയുന്നു. യൂട്യൂബ് ചനൽ ബിബികെ വൈൻസിനു നൽകിയ അഭിമുഖത്തിലാണ് ജോണി മനസ്സ് തുറന്നത്.

താൻ ആദ്യം മുതൽക്കു തന്നെ ഈ ജോലിയാണ് ആഗ്രഹിച്ചത്. ആദ്യ കാലത്ത് സൗജന്യമായാണ് ചിത്രങ്ങളിൽ അഭിനയിച്ചത്. പിന്നീടാണ് പണം ലഭിച്ചു തുടങ്ങിയതെന്നും ജോണി വെളിപ്പെടുത്തുന്നു.“വെറുതേ അഭിനയിക്കുകയല്ല. തിരക്കഥയുണ്ടാവും. എക്സ്ട്രാ നടീനടന്മാരും പ്രത്യേക കോസ്റ്റ്യൂമുകളും ഉണ്ടാവും. എല്ലാവരും ചിന്തിക്കുന്നത് അവർക്കിത് കഴിയുമെന്നാണ്.

പക്ഷേ, ഈ ജോലി അത്ര എളുപ്പമല്ല. ദിവസവും കെട്ടുകണക്കിന് മെയിലുകളാണ് എനിക്ക് കിട്ടുന്നത്. അതൊക്കെയും ഒരു അവസരത്തിനു വേണ്ടിയുള്ള അഭ്യർത്ഥനകളാണ്.”- ജോണി പറയുന്നു. ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും ജോണി സംസാരിച്ചു.2018ൽ കേരളത്തിലെ ഒരു ബസിൽ ജോണിയുടെ ചിത്രം പതിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. താൻ മദ്യപിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

തൻ്റെ ശരിയായ പേര് ജോണി സിൻസ് അല്ലെന്ന രഹസ്യവും അദ്ദേഹം പങ്കു വെച്ചു. ജോണി സിൻസ് എന്നത് സ്ക്രീൻ നെയിമാണ്. അദ്ദേഹത്തിൻ്റെ ശരിയായ പേര് സ്റ്റീവ് വോൾഫ് എന്നാണ്. 13 വർഷങ്ങളിലായി 2300ലധികം വീഡിയോകളിലാണ് ജോണി ഇതു വരെ വേഷമിട്ടത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം