വിദേശഫണ്ട് ദുരുപയോഗം: ഇന്ദിരാ ജയ്‌സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റേയും വസതികളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

0

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും ദമ്പതിമാരുമായ ഇന്ദിരാ ജയ്‌സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തി. വിദേശ വിനമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇരുവരുടേയും ഡൽഹിയിലേയും മുംബൈയിലേയും ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്.

ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലോയേഴ്‌സ് കളക്ടീവ് എന്ന സന്നദ്ധ സംഘടന വിദേശത്തുനിന്ന് ധനസഹായം സ്വീകരിച്ചതിൽ ചട്ടലംഘനം നടന്നുവെന്ന് കണ്ടെത്തി സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഈ കേസിന്റെ പശ്ചാത്തലത്തിലാണ് സി.ബി.ഐ റെയ്ഡ്. ദമ്പതികൾ വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്തതായും ഇവ വിദേശത്ത് ചെലവഴിച്ചതായും സിബിഐ ആരോപിക്കുന്നു.

2009-14 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായി ഇന്ദിര പ്രവർത്തിച്ച കാലത്താണ് ചട്ടലംഘനം നടത്തിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഇന്ദിരയുടെ വിദേശയാത്രകളുടെ ചിലവ് സന്നദ്ധ സംഘടനയാണ് വഹിച്ചതെന്നും ഇതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും സി.ബി.ഐ ആരോപിക്കുന്നു.