
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. സാമൂഹ്യപ്രവര്‍ത്തക കൂടിയാണ്. ‘ഗൗരി ലങ്കേഷ് പത്രിക’ എന്ന മാധ്യമത്തിന്റെ എഡിറ്ററായിരുന്ന ഗൗരിയെ പടിഞ്ഞാറന്‍ ബെഗളുരുവിലെ രാജരാജേശ്വരി നഗറിലുള്ള വീട്ടില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കന്നഡ ടാബ്ലോയിഡായ ഗൗരി ലങ്കേഷ് പത്രിക ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. ഗൗരിയുടെ സ്വതന്ത്ര്യവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനം മാധ്യമലോകത്ത് പ്രശംസയേറ്റുവാങ്ങിയിരുന്നു.