ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28-ന്; പ്രധാനമന്ത്രി എത്തില്ല

0

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് 28-ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു തുറക്കും. പ്രധാനമന്ത്രി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ചടങ്ങില്‍ എത്താന്‍ പ്രധാനമന്ത്രി അസൗകര്യം അറിയിക്കുകയായിരുന്നു.

6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസിനുള്ളത്. ഇതിൽ ബീച്ചിനു മുകളിൽക്കൂടി പോകുന്ന പാലവുമുൾപ്പെടും. കേന്ദ്രസർക്കാരും സംസ്ഥാന പൊതുമരാമത്ത് വകുപ്പും 172 കോടി രൂപ വീതം 344 കോടിയാണ് ആകെ അടങ്കൽ. കൂടാതെ റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴുകോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി കോടിക്കു പുറമേ 25 കോടി കൂടി ചെലവഴിച്ചു. നിർമ്മാണം പൂർണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവഹിക്കുന്നത്.

അതേസമയം ഈ മാസം പ്രധാനമന്ത്രിക്ക് ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ അസൗകര്യം അറിയിച്ചു. ഈ മാസം 28 ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബൈപ്പാസിന്റെ ഉദ്‌ളഘാടന ചടങ്ങുകള്‍. ആലപ്പുഴ കളര്‍കോട് മുതല്‍ 6.2 കിലോമീറ്റര്‍ നീളമേറിയതാണ് ബൈപ്പാസ്.