റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും

0

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി അടുത്ത സാമ്പത്തിക വർഷം പുറത്തിറക്കും. ഇതിന്റെ ഭാഗമായി ആർ.ബി.ഐ ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹോൾസെയിലിനും റീട്ടെയിലിനുമായി രണ്ട് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളാണ് പുറത്തിറക്കുക. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.

റിട്ടെയിൽ സിബിഡിസിയാണ് സാധാരണ കറൻസി പോലെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷനുകളാണ് ഹോൾസെയിൽ ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ബ്ലോക്ക് ചെയിൻ ടെക്‌നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യൻ രൂപയ്ക്ക് സമാനമായിരിക്കും.

ഇന്ത്യയ്ക്ക് പുതിയ ഡിജിറ്റൽ കറൻസി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം ധനമന്ത്രി നീർമലാ സീതാരാമൻ നടത്തുന്നത് ബജറ്റ് പ്രഖ്യാപനത്തിനിടെയാണ്. നിക്ഷേപത്തിനായി പുത്തൻ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു കേന്ദ്രബജറ്റ്. ഡിജിറ്റൽ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

അതിനിടെ ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾ നിയമവിധേയമാക്കില്ലെന്ന സൂചനയും കേന്ദ്രസർക്കാർ നൽകി. നികുതി ചുമത്തുന്നതിന് നിയമവിധേയം എന്നർഥമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു. ക്രിപ്റ്റോകറൻസി അടക്കമുള്ള ഡിജിറ്റൽ ആസ്തികൾക്ക് 30% നികുതിയാണ് ബജറ്റിൽ ചുമത്തിയിരിക്കുന്നത്.