സൗദിയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം; പ്രതിമാസം 700 റിയാല്‍ വരെ നികുതി

0

സൗദി അറേബ്യയിൽ പ്രവാസികൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനം. പ്രവാസികൾ ഇനി നിശ്ചിത തുക ഫീസ് നൽകണമെന്ന് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ശേഷം സൗദി ധനകാര്യമന്ത്രി മൊഹമ്മദ് അൽ ജദാൻ പറഞ്ഞു.പ്രവാസികള്‍ക്ക് പ്രതിമാസം 700 റിയാല്‍ വരെ നികുതി ചുമത്താന്‍ ആണ് തീരുമാനം .

ആശ്രിത വീസയിലുള്ളവര്‍ക്ക് പ്രതിമാസം 200 മുതല്‍ 400 റിയാല്‍ വരെയാണ് നികുതി ചുമത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബസമേതം കഴിയുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം 100 റിയാല്‍ നല്‍കണം. 2019ഓടെ ഇത് 300 റിയാലാകും.

ഒന്നിലധികം കുടുംബാംഗങ്ങളുള്ള പ്രവാസികള്‍ക്ക് ഇത് കനത്ത ബാധ്യതയുണ്ടാക്കും. 2018ല്‍ ഇതുവഴി 100 കോടി അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ സ്വകാര്യ സ്പോണ്‍സര്‍മാര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഒരു വര്‍ഷം ഇഖാമ തുകയും ലെവിയുമുള്‍പ്പെടെ 3,100 റിയാലാണ് നല്‍കേണ്ടത്.വരുമാനം അനുസരിച്ചാണ് നികുതി ഏര്‍പ്പെടുത്തുക. പുതിയ സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുന്നതോടെ രാജ്യത്തുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നിയമം ബാധിക്കും എന്നാണ് കരുതുന്നത്.