തല അറുത്തു മാറ്റിയിട്ടും കൈവിടാത്ത ശൗര്യം; കോളാ ടിന്‍ കടിച്ചു മുറിക്കുന്ന ചെന്നായ മത്സ്യം; വീഡിയോ

0

മനുഷ്യന്റെ പല്ലിനെക്കാളും എല്ലിനെക്കാളും മൂർച്ചയുണ്ട് പ്രപഞ്ചത്തിലെ പല ജീവികളുടെയും പല്ലിനും എല്ലിനും. അത്തരത്തിലൊരു ശക്തി വെളിപ്പെടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വുള്‍ഫ് ഫിഷ് അഥവാ ചെന്നായ മീനിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മീനിന്റെ പല്ലിന്റെയും താടിയെല്ലിന്റെയും ശക്തി വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജനുവരിയില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഒക്ടോബറില്‍ ഇതേ വീഡിയോ റെഡ്ഡിറ്റ് വീഡിയോ ചാനലായ WTFല്‍ എത്തിയതോെേടയാണ് കൂടുതല്‍ ചര്‍ച്ചയായത്.

വുള്‍ഫ് ഫിഷ് അഥവാ ചെന്നായ മീനിനെ സംബന്ധിച്ച് പല്ലാണ് അവയുടെ പ്രധാന ആയുധം. ഇവയുടെ പല്ലിന്‍റെ മാത്രമല്ല പല്ലിന് ഊര്‍ജം നല്‍കുന്ന താടിയെല്ലിന്‍റെ കൂടി ശക്തി വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. വുള്‍ഫ് ഈല്‍, ക്യാറ്റ് ഫിഷ് തുടങ്ങിയ പേരുകളിലാണ് വീഡിയോ പ്രചരിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ വിഡിയോയിലുള്ളത് വുള്‍ഫ് ഫിഷ് തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രണ്ട് പ്രാവശ്യമാണ് ഈ ദൃശ്യങ്ങളിൽ വുള്‍ഫ് ഫിഷ് കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്നത്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തെ പുറത്തെടുത്ത് അതിന്‍റെ വായിലേക്ക് കോളയുടെ ടിന്‍ വയ്ക്കുന്നതാണ് ആദ്യത്തെ ദൃശ്യം. ഇങ്ങനെ വയ്ക്കുന്ന ക്യാന്‍ വുള്‍ഫ് ഫിഷിന്‍റെ കടിയേറ്റ് തല്‍ക്ഷണം പൊട്ടിത്തകരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒട്ടും വൈകാതെ തന്നെ ക്യാന്‍ ചളുങ്ങി പല കഷണങ്ങളായി പിളരുന്നതും ദൃശ്യങ്ങളിലുണ്ട്.

തുടര്‍ന്ന് രണ്ടാം വീഡിയോയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. രണ്ടാം വീഡിയോയില്‍ സമാന വിഭാഗത്തില്‍പ്പെട്ട മറ്റൊരു മീനിനെയാണ് കാണിക്കുന്നത്. യന്ത്ര സഹായത്തോടെ മീനിന്റെ തലയറുക്കുന്നതാണ് ആദ്യം തന്നെയുള്ളത്. തുടര്‍ന്ന് ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട നിലയില്‍ ഒരു സ്റ്റീല്‍ ത്ട്ടില്‍ വെയ്ക്കുന്നു. ഇതിനു ശേഷമാണ് മറ്റൊരു കോള ടിന്‍ അറുത്തു മാറ്റിയ തലയുടെ വായില്‍ വയ്ക്കുന്നത്. എന്നാല്‍ അറുത്ത് മാറ്റിയിട്ടും ജീവനുള്ള അതേ സമയത്തെ കരുത്തോടെയും ഊര്‍ജത്തോടെയും ഈ മത്സ്യം ടിന്നില്‍ കടിക്കുന്നതും അതേറ്റ് ക്യാന്‍ പൊട്ടിതകരുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്തുകൊണ്ട് ശരീരത്തില്‍ നിന്നു വെട്ടി മാറ്റിയിട്ടും മത്സ്യത്തിന്റെ തല കോള കാന്‍ കടിച്ചു പൊട്ടിക്കുന്നു എന്ന ചോദ്യത്തിന് ഗവേഷകര്‍ വിശദീകരണം നല്‍കുന്നത് ഇങ്ങനെയാണ്. ന്യൂറോ മസ്‌കുലര്‍ റിഫ്‌ലക്‌സ് എന്ന പ്രതിഭാസമാണ് മത്സ്യത്തിന്റെ ഈ പ്രതികരണത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു. വായിലോ, താടിയെല്ലിനു മുകളിലോ എന്തെങ്കിലും വസ്തുവിന്റെ സാന്നിധ്യമറിഞ്ഞാല്‍ വളരെ ശക്തിയില്‍ തുറന്ന ശേഷം അടയുന്ന വിധമാണ് ഈ മത്സ്യങ്ങളുടെ മസില്‍ ഘടന രൂപപ്പെട്ടിരിക്കുന്നത്. കോള കാനിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതും.

വുള്‍ഫ് ഫിഷ് കടുത്ത തണുപ്പുള്ള പ്രദേശത്ത് ജീവിക്കുന്ന ശരീരഘടനയുള്ള ജീവിയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതികരണ ശേഷികള്‍ മറ്റ് ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ടല്ലിരിക്കുന്നത്. തലയിലേക്ക് ഓക്സിജന്‍ എത്തുന്നത് തുടരുന്ന സമയം വരെ അറുത്തുമാറ്റിയാലും ഇവയുടെ തല പ്രവര്‍ത്തിക്കുമെന്നും ജോണ്‍സണ്‍ വിശദീകരിക്കുന്നു.