ചഹലും ധനശ്രീയും വിവാഹമോചനത്തിലേക്ക്, ജീവനാംശമായി നല്‍കുക 60 കോടി രൂപ? റിപ്പോര്‍ട്ട്

ചഹലും ധനശ്രീയും വിവാഹമോചനത്തിലേക്ക്, ജീവനാംശമായി നല്‍കുക 60 കോടി രൂപ? റിപ്പോര്‍ട്ട്

ഇന്ത്യയുടെ പ്രശസ്ത ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും ഭാര്യയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. 2020 ഡിസംബർ 22 ന് വിവാഹിതരായ ദമ്പതികൾ, സോഷ്യൽ മീഡിയയിലെ നിരവധി നിഗൂഢമായ പ്രവർത്തനങ്ങൾക്ക് ശേഷം ആസന്നമായ വേർപിരിയലിനെക്കുറിച്ച് ആരാധകർക്ക് ഊഹാപോഹങ്ങൾ പരത്തിയിരുന്നു.

വിവാഹമോചന കരാറിന്റെ ഭാഗമായി ചഹൽ ധനശ്രീക്ക് ജീവനാംശമായി ഏതാണ്ട് 60 കോടി രൂപ നൽകുമെന്നാണ് സൂചന. വിവാഹമോചനത്തെക്കുറിച്ചോ ജീവനാംശത്തെക്കുറിച്ചോ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സാമൂഹിക മാധ്യമങ്ങളിൽ മുഖമില്ലാത്ത ചില ആളുകൾ അടിസ്ഥാനമില്ലാത്ത ചില വാദങ്ങൾ ഉന്നയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ധനശ്രീ നേരത്തേ ഇതിനെതിരേ രംഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ചില കാര്യങ്ങളെക്കുറിച്ച് വരുന്ന ഊഹാപോഹങ്ങൾ ശരിയാവണമെന്നില്ലെന്ന് ചഹലും കഴിഞ്ഞമാസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരുന്നു. അഭ്യൂഹങ്ങൾ തന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പങ്കുവെച്ചു.

കോവിഡ് സമയത്താണ് ചഹലും ധനശ്രീയും തമ്മിൽ പ്രണയത്തിലാവുന്നത്. ധനശ്രീയുടെ നൃത്തവീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽക്കണ്ട ചഹൽ നൃത്തം പഠിക്കാൻ സമീപിക്കുകയായിരുന്നു. ഈ അധ്യാപക-വിദ്യാർ ഥി ബന്ധം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ആ വർഷംതന്നെ ഇരുവരും വിവാഹിതരായി. ഇരുവരും തമ്മിലുള്ള വിവാഹമോചന ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ ചഹൽ ആർ ജെ. മഹ്jവശുമായി ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. മഹ്‌വശും സുഹൃത്തുക്കളും ചഹലും ചേർന്ന് ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം മഹ്‌വശ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ