സ്‌പെക്ട്രം കുടിശ്ശിക: 31,000 കോടി രൂപ മുന്‍കൂറായി അടച്ച് ജിയോ

1

മുംബൈ: സ്‌പെക്ട്രം കുടിശ്ശികയിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുകയിലേറെയും നല്‍കി റിലയന്‍സ് ജിയോ. 2021 മാര്‍ച്ചിനുമുമ്പുള്ള സെപ്കട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നല്‍കാനുള്ള തുകയായ 30,791 കോടി രൂപയാണ് അടച്ചത്.

2014 മുതല്‍ 2016വരെയുള്ള വര്‍ഷങ്ങളില്‍ ലേലത്തിലെടുത്ത സ്‌പെക്ട്രത്തിനും 2021ലെ സ്‌പെക്ട്രത്തിനുമായുള്ള തുകയും പലിശയുമുള്‍പ്പടെയാണ് ജിയോ അടച്ചുതീര്‍ത്തത്. 2022-23 സാമ്പത്തികവര്‍ഷംമുതല്‍ 2034-35 വരെ വാര്‍ഷിക ഗഡുക്കളായി അടയ്‌ക്കേണ്ട തുകയാണിത്. നേരത്തെ അടച്ചതിലൂടെ കമ്പനിക്ക് 1,200 കോടി രൂപ പലിശയിനത്തില്‍ ലാഭിക്കാനായി.