സംസ്ഥാനത്ത് ലോക്ഡൗൺ ഇന്ന് അവസാനിക്കും: നാളെ മുതൽ നിയന്ത്രണങ്ങൾ തദ്ദേശ അടിസ്ഥാനത്തിൽ

0

സംസ്ഥാനത്ത് മെയ് എട്ട് മുതലാരംഭിച്ച ലോക്ഡൗൺ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ വിവിധ സോണുകളായി തിരിച്ച് നാളെ മുതൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ആരാധനാലയങ്ങള്‍ തുറക്കില്ല. കഴിഞ്ഞ മാസം എട്ടിന് തുടങ്ങിയ അ‌ടച്ചുപൂട്ടലിൽ നിന്നും സംസ്ഥാനം ഘട്ടം ഘട്ടമായിട്ടാണ് തുറക്കുന്നത്.

ടിപിആർ 20 ശതമാനത്തിൽ താഴെയുളള മേഖലകളിൽ മദ്യശാലകൾക്കും ബാറുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ തുടരും. ഇളവുകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പൊതുപരീക്ഷകൾ അനുവദിക്കും. പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുക ആവശ്യം കണക്കാക്കി മാത്രമായിരിക്കും. തീവ്ര, അതിതീവ്ര സോണുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ സ്‌റ്റോപ്പുണ്ടാവില്ല.

വ്യാവസായികകാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലായിടത്തുമുണ്ടാകും.ബാങ്കുകൾ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. വിവാഹംമരണാനന്തര ചടങ്ങുകളിൽ ഇരുപത് പേർക്ക് മാത്രമാണ് അനുമതി.ജിസ്‌ട്രേഷൻ, ആധാരമെഴുത്ത് ഓഫീസുകളുടെ പ്രവർത്തനം ഭാഗികമായി അനുവദിക്കും. പുതിയ സാഹചര്യത്തില്‍ ലോട്ടറി വില്‍പന അനുവദിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ 4 ക്യാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങൾ. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും.