ചൈനയിൽ സുപ്രീം കോടതി ജഡ്ജിക്ക് 12 വർഷം തടവ്

0

ബെയ്ജിങ് ∙ 2 പതിറ്റാണ്ടിനിടെ 2.2 കോടി യുവാൻ (ഏകദേശം 27 കോടി രൂപ) കൈക്കൂലി വാങ്ങിയതിന് ചൈനയിൽ സുപ്രീം കോടതി ജഡ്ജിയെ 12 വർഷം തടവിനു ശിക്ഷിച്ചു.

സുപ്രീം കോടതിയുടെ എൻഫോഴ്സ്മെന്റ് ബ്യൂറോ മുൻ ഡയറക്ടറും ട്രയൽ കമ്മിറ്റി അംഗവുമായ മെങ് ഷിയാങ്ങിന് തടവിനു പുറമേ 20 ലക്ഷം യുവാൻ (ഏകദേശം 2.3 കോടി രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. 2003– 20 കാലത്തെ കൈക്കൂലിക്കേസിലാണു ശിക്ഷ.

പണം വാങ്ങി വിധിന്യായങ്ങൾ പുറപ്പെടുവിച്ചതിനു പുറമേ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടി നിർമാണ കരാറുകൾ നേടിക്കൊടുക്കുന്നതിനും കേഡർ തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതിനും ഷിയാങ് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.