കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

0

ഹേഗ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു.

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാക് സൈനികകോടതി ചാരപ്രവര്‍ത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് വിധി.ഇന്ത്യന്‍ സമയം 6.30ന് ആണ് വിധി പ്രഖ്യാപനം നടന്നത്. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവം വായിച്ചത്.

2017ലാണ് ബലൂചിസ്ഥാനില്‍വച്ച് ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാക് ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം.

തുടര്‍ന്ന് ഇന്ത്യ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയുടെ ഹര്‍ജിയില്‍ ഇദ്ദേഹത്തിന്റെ ശിക്ഷ രാജ്യാന്തര കോടതി തടഞ്ഞിരുന്നു. കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്ത് രാജ്യാന്തര കോടതി ഉത്തരവിറക്കുകയായിരുന്നു.

ജാദവിന്റെ മോചനത്തിനായി ഇന്ത്യൻ അഭിഭാഷകൻ ഹരീഷ് സാൽവെ പാക് നടപടികൾക്കെതിരെ ശക്തമായി വാദിച്ചിരുന്നു. ജാദവിനെ ഇറാനിൽ നിന്നും തട്ടിക്കൊണ്ടു പോയതാണെന്നും ജാദവിന് നയതന്ത്രതല സഹായം പാകിസ്ഥാൻ നിക്ഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ ചൂണ്ടിക്കാട്ടി.ജാദവിനെ പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

ചാരപ്രവർത്തനത്തിനായി ഇറാനിൽ നിന്നും ബലൂചിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് ജാദവിനെ പിടികൂടിയതെന്നാണ് പാക് വാദം. രണ്ട് വർഷത്തിലേറെയുള്ള നീണ്ട കാത്തിരിപ്പിന് ശേഷം നെതർലൻഡ്സിലെ ഹേഗിലെ കോടതി ആസ്ഥാനത്ത് മുതിർന്ന ജഡ്‌ജി അബ്ദുൾഖവി അഹമ്മദ് യൂസഫിന്റെ നേതൃത്വത്തിലുള്ള പത്തംഗ ബഞ്ചാണ് വിധി പ്രഖ്യാപിക്കുക. 2017ൽ ജാദവിനെ അമ്മയ്‌ക്കും സഹോദരിയ്‌ക്കും കാണാൻ പാക് കോടതി അനുവാദം നൽകിയിരുന്നു.

കുല്‍ഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാത്ത പാകിസ്താന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണെന്നുമാണ് ഇന്ത്യ വാദിച്ചത്. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിനെതിരെയുള്ള് പാക് വധശിക്ഷാവിധി റദ്ദാക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവക്കുന്ന ആവശ്യം.

https://drive.google.com/file/d/1vgFjUjHivy6BGwE0B3Mkq4dKLHxdVo9d/view?usp=sharing

രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 15 അംഗ ബെഞ്ച് കേസിൽ ഇന്ന് വിധി പറഞ്ഞത്.