കേരളീയത്തിന് പ്രതീക്ഷിച്ചതിനും ജനപങ്കാളിത്തം; കേരളം പലയിടത്തും മാതൃകയായി; മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേരളീയം വൻ വിജയമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നെങ്കിലും മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അടുത്ത കേരളീയത്തിന്‍റെ ഒരുക്കത്തിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘാടക സമിതി രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കെഎസ്ഐഡിസി എംഡി കൺവീനറായ സമിതിയിൽ അഡി. ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയും അംഗങ്ങളാണ്. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. കേരളീയത്തിന്‍റെ ചെലവു കണക്കുകൾ പുറത്തുവിടും. സാംസ്കാരിക മേഖലയിൽ പണം ചെലവഴിക്കുന്നത് ധൂർത്തല്ലെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ ഇടപെടലാണെന്നും അദ്ദേഹം ആരോപിച്ചു.

മണി ശങ്കർ അയരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത കേരളീയം കൂടുതൽ മികവോടെ അവതരിപ്പിക്കും. കേരളം പലയിടത്തും മാതൃകയായി. മാറ്റു നാടുകളിൽ നിന്ന് പങ്കാളിത്തം ഉറപ്പാക്കും. കേരളീയം അനുകരണീയമാവാൻ ഇടയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യനിർമാർജനത്തിൽ പുരോഗതിയുണ്ടായി. 30,658 കൂടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 47.89% പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.