അനിയത്തിപ്രാവിലേക്ക് കൃഷ്ണയെ പരിഗണിച്ചിട്ടില്ല: ഫാസിൽ

0

അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന നടൻ കൃഷ്ണയുടെ വാക്കുകൾ നിഷേധിച്ച് സംവിധായകൻ ഫാസിൽ. ഒരു പ്രമുഖ മാധ്യമവുമായിട്ടുള്ള അഭിമുഖത്തിലാണ് ഫാസിൽ ഈ കാര്യം വ്യക്തമാക്കിയത്.

അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഹരികൃഷ്ണൻസിൽ കു​ഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ െകാണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന. പക്ഷേ ചാക്കോച്ചൻ അത് ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ല. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണ്.

‘‘അനിയത്തിപ്രാവ് കഥ തയാറായ ശേഷം പറ്റിയ ഒരു ആളെ തേടി നടക്കുകയായിരുന്നു. ആ സമയമാണ് ഞാൻ വീട് വച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന് ചോദിച്ചത്.

ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.’’– ഫാസിൽ പറയുന്നു.