‘നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്’ : രാഹുൽ ഈശ്വർ

0

കൊച്ചി: നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് നടൻ ദിലീപ് എന്ന് രാഹുൽ ഈശ്വർ. നമ്പി നാരായണൻ അമ്പത് ദിവസത്തോളം ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം കിടന്നു. നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. കേസിൽ അദ്ദേഹത്തിൻ്റെ കുടുംബത്തെയും വലിച്ചിഴച്ചുവെന്ന് രാഹുൽ ഈശ്വർ ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ജയിൽ ഡിജിപിയായിരുന്ന വ്യക്തിയാണ് ആർ ശ്രീലേഖ. ജയിലിലെ കാര്യങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. അവരുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കേണ്ടെ ? ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണ്. കാരണം ബൈജു പൗലോസായിരുന്നല്ലോ കേസ് അന്വേഷിച്ചിരുന്നത്. വ്യാജമായി ഫോട്ടോഷോപ്പ് ചെയ്തുവെന്ന് ഒരു ജയിൽ ഡിജിപി ഇത്ര പ്രധാനപ്പെട്ട ഒരു വെളിപ്പെടുത്തൽ നടത്തിയാൽ അതിന്റെ പേരിൽ കേസെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ലേ ? നിരപരാധിയായ ഒരു മനുഷ്യനെ വേട്ടയാടുകയാണ്. അത് നമ്മൾ കാണാതിരിക്കരുത്. കേരളആ പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’- രാഹുൽ ഈശ്വർ പറയുന്നു.

ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖയ്ക്ക് ജയിലിലെ വിവരങ്ങൾ നേരിട്ട് അറിയുന്ന വ്യക്തിയാണ്. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്. കേസിൽ പോലീസിൻ്റെ പക്കൽ യാതൊരു തെളിവുകളും ഇല്ലെന്നും രാഹുൽ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന ജയിൽ ഡിജിപിയായിരുന്ന ആർ ശ്രീലേഖയുടെ പരാമർശം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഈശ്വർ പ്രതികരണം നടത്തിയത്.