ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഒരു കോടി പിൻവലിച്ചു; നടനെതിരെ കേസ്

0

മുംബൈ: ബാങ്ക് അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ടി.വി. താരം കരൺ മെഹ്റക്കെതിരേ പോലീസ് കേസെടുത്തു. തന്റെ അക്കൗണ്ടിൽനിന്ന് താനറിയാതെ കരൺ ഒരു കോടി രൂപ പിൻവലിച്ചെന്നാണ് കരണിന്റെ ഭാര്യയും ടി.വി.താരവുമായ നിഷയുടെ ആരോപണം. കരണിന് പുറമേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ രണ്ടുപേരും കേസിൽ പ്രതികളാണ്.

വെള്ളിയാഴ്ച രാത്രിയാണ് നിഷ ഭർത്താവിനെതിരേ കൊറേഗാവ് പോലീസിൽ പരാതി നൽകിയത്. അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നറിഞ്ഞതോടെയാണ് നിഷ ഭർത്താവിനെതിരേ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ നിഷയെ ഉപദ്രവിച്ചെന്ന പരാതിയിൽ കരണിനെ കൊറേഗാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 31-ന് ഈ കേസിൽ അറസ്റ്റിലായെങ്കിലും കിരണിന് പിന്നീട് ജാമ്യം ലഭിച്ചു.

8 വർഷം മുൻപായിരുന്നു കരണിന്റെയും നിഷയുടെയും വിവാഹം. ഇവർക്കു 4 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ദമ്പതികൾ തമ്മിൽ അസ്വാരസ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഒരു ഘട്ടത്തിൽ തനിക്കു ആത്മഹത്യാ പ്രവണതപോലും ഉണ്ടായിരുന്നതായും കരൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഹിന്ദി ടെലിവിഷൻ വ്യവസായത്തിലെ ഒന്നാം നിര താരമായ കരൺ 2016–17 സീസണിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പ ങ്കെടുത്തിട്ടുണ്ട്. ലവ് സ്റ്റോറി 2050, ബ്ലഡി ഇഷ്ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.