രാജ്യത്ത് വീണ്ടും ബാങ്കുകൾ ലയിപ്പിക്കുന്നു; പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ധനമന്ത്രി

0

ന്യൂഡൽഹി: കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാൻ തീരുമാനിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമൻ. പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം.ലയനം പൂർത്തിയായിക്കഴിഞ്ഞാല്‍ പൊതുമേഖലയിൽ 12 ബാങ്കുകൾ മാത്രമായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക.

ഇതോടെ നിലവിൽ പൊതുമേഖലയിൽ 18 ബാങ്കുകളുണ്ടായിരുന്നത് 12 ആയി കുറയും. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിക്കുന്നതോടെ 17.95 ലക്ഷം കോടി രൂപയുടെ ബിസിനസുമായി എസ്ബിഐയ്ക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

കാനറ, സിൻഡിക്കേറ്റ് ബാങ്കുകളെ ലയിപ്പിക്കും. ഇതോടെ 15.20 ലക്ഷം കോടി രൂപ ബിസിനസുമായി രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും. ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കിൽ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. ഇതോടെ ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറും.

വൻ വായ്പകൾ നല്‍കുന്നതിന് പ്രത്യേക ഏജൻസി രൂപികരിക്കും. ഇവയുടെ തിരിച്ചടവു നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിലേറെയുള്ള വായ്പകൾ ഈ ഏജൻസിയുടെ ചുമതലയായിരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.