ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

0

വത്തിക്കാൻ:കത്തോലിക്ക സഭയുടെ മുൻ പോപ്പ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു. 95 വയസ്സായിരന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വത്തിക്കാനിലെ മതേർ എക്ലീസിയ ആശ്രമത്തിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനാൽ 2013ലാണ് അദ്ദേഹം മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞത്. 2013-ൽ, 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായ അദ്ദേഹം എട്ട് വർഷത്തിൽ താഴെ കാലം കത്തോലിക്കാ സഭയെ നയിച്ചു. ബെനഡിക്ട് തന്റെ അവസാന വർഷം ചെലവഴിച്ചത് വത്തിക്കാനിലെ മതിലുകൾക്കകത്തുള്ള മതേർ എക്ലീസിയ ആശ്രമത്തിലായിരുന്നു അന്ത്യം.

ആരോഗ്യസ്ഥിതി മോശമായതിനാൽ 2013ലാണ് അദ്ദേഹം മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞത്. 2013-ൽ, 1415-ൽ ഗ്രിഗറി പന്ത്രണ്ടാമന് ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയായ അദ്ദേഹം എട്ട് വർഷത്തിൽ താഴെ കാലം കത്തോലിക്കാ സഭയെ നയിച്ചു. ബെനഡിക്ട് തന്റെ അവസാന വർഷം ചെലവഴിച്ചത് വത്തിക്കാനിലെ മതിലുകൾക്കകത്തുള്ള മതേർ എക്ലീസിയ ആശ്രമത്തിലാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദർശിച്ചിരുന്നു.

ജോസഫ്‌ റാറ്റ്‌സിംഗർ എന്നാണ് യഥാർഥ നാമം. 1927 ഏപ്രിൽ 16 ന് ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7ന്‌ സ്ഥാനമേറ്റു. 2005 – 2013 വരെ കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ നേതാക്കളിൽ ഒരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്ട് പതിനാറാമൻ. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.