സൗദിയിൽ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധി റദ്ദാക്കി

0

അബഹ: മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട് ഒമ്പത് മാസമായി ജയിലില് കഴിയുകയായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള മുന് കോടതി വിധി റദ്ദാക്കി. സൗദിഅറേബ്യയിലെ തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയാണ് ഏപ്രിൽ മാസം മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ്പുറപ്പെടുവിച്ചിരുന്നത്.

അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്റ്റോറന്റിലെ ലോക്കറില് നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അന്വേഷണത്തിലാണ് അതേ സ്ഥാപനത്തിൽ ആറ് വര്ഷമായി ജോലിചെയ്തിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് പിടിയിലായത്.

നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥര് കുളിമുറിയിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശരിഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു.

എന്നാൽ ഈ വിധിക്കെതിരെ യുവാവ് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോണ്സുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നല്കിയത്. അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കേസ് പഠിക്കുകയും, കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവര്ഷം തടവും 400 അടിയും വിധിക്കുകയും ആയിരുന്നു.

സ്പോണ്സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സയ്ക്കായി നാട്ടിൽ പോകേണ്ടിവന്നപ്പോള് ഇദ്ദേഹം ജാമ്യം നില്ക്കുകയും അയാള് തിരിച്ച് വരാതിരുന്നപ്പോള് സ്പോൺസർഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാല് അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു. നാട്ടിൽ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്പോൺസർ ഈ സംഖ്യ ഇയാൾ തിരിച്ചു നൽകിയത്.

വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ വന്ന കോടതി വിധിയിൽ ആകെ തകര്ന്നിരിക്കുകയായിരുന്നു ഇയാളുടെ നാട്ടിലുള്ള കുടുംബം. ഈ വിധിയിൽനിന്നും രക്ഷനേടാനായി നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യൻ സോഷ്യല് ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു. അത് പ്രകാരം സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് മെമ്പറും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനൽ കോടതിൽ പോയി ജഡ്ജിയുടെ ചേമ്പറിൽ നിന്ന് വിധിയുടെ പകര്പ്പ് കൈ പറ്റി. റമദാന് പതിനേഴിനകം അപ്പീലിന് പോകാന് കോടതി ഇതില് അനുവാദം നല്കുന്നതായി കണ്ടെത്തിയിരുന്നു.

പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനൽ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില് അപ്പീൽ സമര്പ്പിക്കുകയായിരുന്നു. അബഹ അസിസ്റ്റന്റ് ഗവര്ണറെ സന്ദര്ശിച്ച് കോണ്സുലര് സംഘം നിവേദനം നല്കുകയും ചെയ്തിരുന്നു. അപ്പീലുമായി മുന്നോട്ട് പോകുന്ന സോഷ്യൽഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കള്ക്കും കുടുംബങ്ങള്ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്സുലേറ്റ് നല്കി.