രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓര്‍മ്മകളുമായി ഒരു ക്യാമറ

0

70 വര്‍ഷങ്ങള്‍ക്ക് മുന്പ് പകര്‍ത്തിയ ചിത്രങ്ങളുമായി ഒരു ക്യാമറ. അതും രണ്ടാം ലോകമഹായുദ്ധ കാലത്തെ ഓര്‍മ്മകളുമായി. കേള്‍ക്കുമ്പോള്‍ തന്നെ അതിശയകരമായൊരു വാര്‍ത്തയാണ് ബല്‍ജില്‍ നിന്നും കേള്‍ക്കുന്നത്. 1944ലെ രണ്ടാം ലോക മഹായുദ്ധക്കാലത്ത് പ്രധാനപ്പെട്ട യുദ്ധക്കളമായിരുന്നു ബല്‍ജിയം.

യുദ്ധത്തില്‍ മരണപ്പെട്ട അമേരിക്കന്‍ സൈനികനും ടെക്‌നീഷ്യനുമായ ലുയി ജെയുടെ ക്യാമറയാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്. മെറ്റല്‍ ഡിറ്റെക്ടറിന്റെ സഹായത്തോടെ ലക്‌സംബര്‍ഗ് മലനിരകളില്‍ നിന്നാണ് എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഓര്‍മ്മകള്‍ ഒളിഞ്ഞിരിക്കുന്ന ഈ ക്യാമറ കണ്ടെത്തിയത്. അമേരിക്കന്‍ നേവി ക്യാപ്റ്റനായ മാര്‍ക്ക് ഡി ആന്‍ഡെഴ്‌സനും ചരിത്രകാരനായ ജീന്‍ മുള്ളറും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ലുയി യുടെ ക്യാമറയും അതിനുള്ളിലെ അസംസ്‌കൃത ഫിലിമും കണ്ടെത്തിയത് . എന്തായാലും അപ്രതീക്ഷിതമായി കിട്ടിയ ഈ അമൂല്യ നിധിയില്‍ ലോകത്തിനായി ചില ചിത്രങ്ങളും അവശേഷിച്ചിരുന്നു..അവയില്‍ ചിലത് കാണാം.