കിസ്മത്തിലെ അനിതയും ഇര്‍ഫാനും ജീവിച്ചിരിപ്പുണ്ട്; അവര്‍ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി

0

കിസ്മത്തിലെ അനിതയും ഇര്‍ഫാനും ജീവിച്ചിരിപ്പുണ്ടന്നും  അവര്‍ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും  സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി.2010ല്‍ പൊന്നാനിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘കിസ്മത്ത്’ ഒരുക്കിയിരിക്കുന്നത് .

സിനിമ വിജയം നേടി മുന്നോട്ടു പോകുമ്പോള്‍ തന്റെ ഏറ്റവും വലിയ ആഗ്രഹം ഈ കഥയ്ക്കു പിന്നിലെ യഥാര്‍ത്ഥ  അനിത ഈ ചിത്രം കാണണമെന്നുള്ളതാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രം കണ്ടു നിരവധിപേര്‍ വിളിച്ചെങ്കിലും താന്‍ അനിതയുടെ വിളിക്കായി കാത്തിരിക്കുകയാണെന്ന് ബാവക്കുട്ടി പറയുന്നു .യഥാര്‍ഥ അനിത ഇപ്പോള്‍ പുറം ലോകത്തില്‍ നിന്നെല്ലാം അകന്നു ജീവിക്കുകയാണ് .സിനിമ കാണണമെന്നു പറഞ്ഞപ്പോള്‍ ആലിചിക്കാം എന്നുമാത്രമാണ് അവര്‍ പറഞ്ഞതെന്നും സംവിധായകന്‍ പറയുന്നു. സിനിമ കാണണമെന്നും തിരശീലമാറ്റി മുന്നിലേക്കു വരണമെന്നും പറഞ്ഞപ്പോള്‍ പത്തുവട്ടം ആലോചിക്കണമെന്നാണവള്‍ പറഞ്ഞത് എന്നും ഷാനവാസ് കെ. ബാവക്കുട്ടി ഓര്‍ക്കുന്നു .