63 കോടിയുടെ ഓണ്‍ലൈന്‍ ക്വട്ടേഷന്‍; കൂട്ടുകാരിയെ കൊന്ന് കൗമാരക്കാരി

0
കൊല്ലപ്പെട്ട സിന്തിയ ഹോഫ്മാൻ

ലൊസാഞ്ചലസ്: ഓൺലൈൻ വഴി പരിചയപ്പെട്ട അപരിചിതനായ ‘കോടീശ്വരൻ’ വാഗ്ദാനം ചെയ്ത പണത്തിനായി അടുത്ത കൂട്ടുകാരിയെ കൊന്ന് കൗമാരക്കാരി. ലൊസാഞ്ചലസിലെ അലാസ്‌കയിലാണ് സംഭവം. ഡെനാലി ബെര്‍മറി എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനെ കൊന്നത്.

ലൊസാഞ്ചലസിലെ അലാസ്കയിലാണ് 9 മില്യൻ ഡോളറിനായി (62.68 കോടി രൂപ) ക്രൂര കൊലപാതകം നടന്നത്. ഓണ്‍ ലൈന്‍ വഴി പരിചയപ്പെട്ട ഡാരിന്‍ സ്‌കില്‍മില്ലര്‍(21) എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.

അലാസ്കയിൽ നിന്നുള്ള പതിനെട്ടുകാരി ഡെനാലി ബെർമറിനെയാണു ഡാരിൻ സ്കിൽമില്ലർ എന്നയാൾ കൃത്യം നിർവഹിക്കാൻ ഏൽപ്പിച്ചത്. 21കാരനായ സ്കിൽമില്ലർ ഇന്ത്യാന സ്വദേശിയാണ്. സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. അടുത്ത സുഹൃത്തുകൂടിയായ സിന്തിയയെ ഡെനാലി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.

ബെർമറും കെയ്ടൻ മക്തേഷ് എന്ന ആൺകുട്ടിയും ചേർന്നു ജൂൺ രണ്ടിന് തന്റെ സുഹൃത്തിനെ വിനോദയാത്രയ്ക്കെന്നു പറഞ്ഞ് തെക്കു പടിഞ്ഞാറൻ ആങ്കറേജിലെ തണ്ടർബേർഡ് വെള്ളച്ചാട്ടത്തിനരികിൽ എത്തിച്ചു. ഇവിടെയെത്തിയപ്പോള്‍ ഡെനാലിയും സുഹൃത്തും ചേര്‍ന്ന് സിന്തിയുടെ കൈകാലുകള്‍ ബന്ദിച്ചശേഷം തലയിലേക്ക് വെടിവെച്ചു. ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിട്ടു.

ജൂൺ നാലിനാണ് സിന്തിയയുടെ മൃതദേഹം പുഴയിൽനിന്നു കണ്ടെടുത്തത്. സിന്തിയയെ ബന്ദിയാക്കുന്നതും കൊലപാതകവും ഉൾപ്പെടെ എല്ലാം സ്കിൽമില്ലറിന് ഇരുവരും ഫോട്ടോകളും വിഡിയോകളുമായി സ്നാപ്ചാറ്റിലൂടെ കൈമാറി.

കോടിപതിയായ ‘ടൈലര്‍’ എന്ന പേരില്‍ വ്യാജ വിലാസം ഉണ്ടാക്കിയാണ് ഡാരിന്‍ ഡെനാലിയുമായി സംസാരിച്ചിരുന്നത്. ഡെനാലിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരവധി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡെനാലി ഡാരിന് കൈമാറിയിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലാനും ഇരുവരും ചേര്‍ന്ന് പദ്ധതി ഇട്ടിരുന്നു.

ഈ കൊലപാതകത്തെ മുൻനിർത്തി ബെർമറെ ഭീഷണിപ്പടുത്തി കൂടുതൽ പെൺകുട്ടികളെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കാനായിരുന്നു സ്കിൽമില്ലറുടെ ലക്ഷ്യം. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ പേരിൽ ജീവപര്യന്തം തടവും ഇരുവരും അനുഭവിക്കേണ്ടി വരുമെന്നു പൊലീസ് പറഞ്ഞു.