മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു

0

കാണ്‍പുര്‍ : പതിമൂന്നുകാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ ഇരയുടെ അമ്മ(40)യെ അടിച്ചു കൊലപ്പെടുത്തി. മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിനാണ് അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച് അവശയാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ടെവെച്ചാണ് ഇവർ മരിച്ചത്‌. ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആറു പ്രതികളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.

2018-ലാണ് പതിമ്മൂന്നുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം കുടുംബം നിരാകരിച്ചു. ഇതോടെ രോഷാകുലരായ പ്രതികള്‍ കുടുബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവായ മറ്റൊരുസ്ത്രീയെയും സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അമ്മ മരണപ്പെടുകയായിരുന്നു.

ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെ ടെറസില്‍ നിന്ന് ചിത്രീകരിക്കപ്പെട്ട വീഡിയോ ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോയില്‍ ചുവന്ന കുർത്തയണിഞ്ഞ സ്ത്രീയെ വെളുത്ത വസ്ത്രമണിഞ്ഞ ഒരാള്‍ മുഖത്ത് ചവിട്ടുന്നത് കാണാം. എന്നാല്‍ ആരുടെയും മുഖം വ്യക്തമല്ല